Showing posts with label ഉംറ. Show all posts
Showing posts with label ഉംറ. Show all posts

Thursday, April 23, 2015

അലി ഹാജിക്കയുടെ വേര്‍പ്പാട്

പ്രിയപ്പെട്ട അലി സാഹിബ് നമ്മോടെ വിടപറഞ്ഞു. അല്ലാഹു അദ്ദേഹത്തിന്‍റെ പരലോകം അല്ലാഹു സന്തോഷത്തിലാക്കട്ടെ..ആമീന്‍. കഴിഞ്ഞ വര്ഷം (2014  മാര്‍ച്ച് 19) നു യര്‍മൂക് ഉംറ സംഘത്തോടൊപ്പം ഉംറക്ക് പുറപ്പെട്ടപ്പോള്‍ കൂടെ നമ്മുടെ അലിക്കയും കുടുംബവും ഉണ്ടായിരുന്നു. മറക്കാനാകാത്തതായിരുന്നു ആ പത്തു ദിനം. യാത്രയിലുടനീളം സഹയാത്രികര്‍ക്ക് അളവറ്റ രൂപത്തില്‍ ഭക്ഷണം നല്‍കി  യാത്രയില്‍ നിറഞ്ഞു നിന്ന ഹജ്ജിക്ക, പ്രായത്തേക്കാളേറെ മനസ്സുറപ്പുള്ള വ്യക്തിയായിരുന്നു. മദീനത്ത് ഹോട്ടല്‍ റിസപ്ഷനില്‍ ഞാനിരിക്കവേ ഹജിക്കയെ കണ്ടു. അടുത്തിരുന്നു. രണ്ടു മണിക്കൂറോളം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. വിഷമങ്ങളും പ്രയാസങ്ങളും സന്തോഷങ്ങളും എല്ലാം അതിലുണ്ടായിരുന്നു. അടുത്തിടെ മകന്‍ മരണപ്പെട്ട വിഷമം പറഞ്ഞു. അസുഖങ്ങള്‍ എല്ലാം പങ്കുവെച്ചു. 

ഷാര്‍ജയില്‍ അറിയപ്പെട്ട വ്യാപാരിയാണ് അലിക്ക. ധാരാളം ഷോപ്പുകള്‍ ഉണ്ട്. ധാരാളം ജോലിക്കാര്‍..ബിസിനസിന്‍റെ വിശേഷങ്ങളും പങ്കുവെച്ചു..ദുആ ചെയ്യണമെന്നു പറഞ്ഞ് രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ അദ്ദേഹം റൂമിലേ പോയി..

നാല്‍പത് വര്‍ഷത്തോളം യു.എ.ഇയില്‍ ജീവിതം നയിച്ച്‌ ധാരാളം ദീനീ സ്ഥാപനങ്ങളെ സഹായിക്കുകയും ആലിമീങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത വ്യക്തികൂടിയാണ്. സ്വന്തം നാട്ടിലെ ദീനീ സ്ഥാപനത്തെ സഹായിക്കുന്നതും അനുബന്ധ വിഷയങ്ങളും അദ്ദേഹം എന്നോട് പങ്കുവെച്ചത് ഓര്‍ക്കുന്നു... അലിക്കയുടെ ഡ്രൈവറും ഉംറ യാത്രയിലെ അംഗവും ആയ ഖാലിദിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഒരു മാസം മുമ്പ് അറ്റാക്ക് വന്നു. ചികിത്സ നടത്തി. ശേഷം ഗള്‍ഫിലേക്ക് വന്നു. വീണ്ടും നാട്ടില്‍ എത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് വിരുന്നുകാരനായി മരണമെത്തിയത്. മരണം മുന്നില്‍ കണ്ടപോലെയായിരുന്നു നാട്ടിലേക്കുള്ള യാത്ര.. അര്‍ബാബിനെ നേരില്‍ പോയി കണ്ടു. ഓരോരുത്തര്‍ക്കും അതാത് കാര്യങ്ങള്‍ ഏല്പിച്ചു. പല സാധനങ്ങളും നാട്ടിലേക്ക് പാക്ക് ചെയ്തു. ഉംറക്ക് പോകണ്ടേ ഹാജിക്കാ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ എന്‍റെ ഉംറ അല്ലാഹു ബാന്ദാക്കിയടാ എന്ന് അദ്ദേഹം മറുപടി നല്‍കി. 

അല്ലാഹു അദ്ദേഹത്തെയും നമ്മെയും ഹബീബായ തിരുനബി(സ്വ)യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീന്‍. കൂട്ടുകാര്‍ ഒരു ഫാത്തിഹ എങ്കിലും ഓതി ഹദിയ ചെയ്ത് ദുആ ചെയ്യുക. മയ്യിത്ത് നിസ്കരിക്കുക.

 ഉംറ യാത്രയിലെ സുന്ദര നിമിഷങ്ങളില്‍ നിന്നും.....

വിശുദ്ധ മദീനയില്‍ സിയാറത്തിനായി നീങ്ങുന്നു..

വിശുദ്ധ മദീനയില്‍ ദുആ സങ്ങമത്തില്‍ നിന്നും...

യാത്രയുടെ അവസാനം സംഘടിപ്പിച്ച മത്സരത്തില്‍ വിജയിക്ക് അലി ഹാജിക്ക സമ്മാനം നല്‍കുന്നു..

Tuesday, February 26, 2013

ഉംറ തീര്‍ഥാടകരുടെ അപ്രതീക്ഷിത വര്‍ധനവ് ; ഹറമുകള്‍ ജനനിബിഡമാകുന്നു


കഴിഞ്ഞ മൂന്ന്‍ മാസക്കാലത്തിനിടെ 1.6 മില്ല്യന്‍ തീര്‍ഥാടകരാണ് വിശുദ്ധ ഉംറ കര്‍മത്തിനായി രാജ്യത്തെത്തിയതെന്ന് ഹജ്ജ് മിനിസ്റ്റര്‍ ഡോ. ബന്ധര്‍ ഹജ്ജര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ഈ വര്‍ഷത്തെ റമസാന്‍ ഏകദേശം ആറു മില്ല്യന്‍ ഉംറ തീര്‍ഥാടകരാല്‍ റെക്കോഡ് സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമ്പത് ലക്ഷം തീര്‍ഥാടകരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഗവര്‍മെന്റിന്റെ എല്ലാ ഡിപ്പാര്‍ട്ട്മെന്ടുകളും വളരെ ഊര്‍ജ്ജസ്വലരാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ഉംറ യാത്രക്കാരുടെ  പത്തു മുതല്‍ ഇരുപത് ശതമാനം വരെയുള്ള വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എഴുപതോളം രാജ്യങ്ങളിലെ ഹജ്ജ് മിഷന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഇതിനകം ഏര്‍പ്പാടുക നടത്തിക്കഴിഞ്ഞതായി മിനിസ്റ്റര്‍ അറിയിച്ചു. ഓരോ രാജ്യങ്ങളുടെയും ഹജ്ജ് മന്ത്രാലയങ്ങള്‍ അവരുടെ യാത്രക്കാരെ ഹജ്ജ് നിയമങ്ങളെ സംബന്ധിച്ച് ബോധവാന്മാരാക്കുന്നതിന് ഈ കൂടിക്കാഴ്ചകള്‍ പ്രയോജനപ്പെടും.

ഈജിപ്റ്റ്‌, പാക്കിസ്ഥാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നത്. മതാഫിലെയും പരിസരങ്ങളിലെയും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിമിത്തം ഹാജിമാര്‍ക്ക് തടസ്സങ്ങള്‍ നേരിടാതിരിക്കാന്‍ സൗദി ഭരണകൂടം ബോധപൂര്‍വ്വ നടപടികളാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍  നിന്നുള്ള ഉംറ തീര്‍ഥാടകരിലും അനിതരസാധാരണമായ തിരക്കാണ് ഹറമുകളില്‍ അനുഭവപ്പെടുന്നതെന്ന്  ഹറം പരിസരങ്ങളിലെ മലയാളീ ജോലിക്കാര്‍  പറയുന്നു.

എന്നാല്‍ ഇമാറാത്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് കര്‍ശന നിയമങ്ങളാണ് തുടക്കം മുതലേ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തു ദിവസത്തിനകം തിരികെയെത്തണമെന്നും താമസിക്കുന്നതിന്റെ രേഖകള്‍ സമര്‍പ്പികേണ്ടതുമെല്ലാം യാത്രക്കാരെ സാരമായി ബാധിച്ചു. 

കടപ്പാട്,

ഈ ന്യൂസ്‌ സിറാജ് പത്രത്തില്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക