പള്ളിപ്പടി മസ്താന്‍ /Pallippadi Masthan

Posted by SiM Media on 1:52 PM with No comments

കൊച്ചിയിലെ പുന്നുരുന്നി എന്ന സ്ഥലത്ത് കൊച്ചുണ്ണി, പെണ്ണുമ്മ എന്നവരുടെ മകനായി ജനിച്ചു. അഹ്മദ് കുട്ടി എന്നാണ് നാമം. പ്രാഥമിക വിദ്യാഭ്യാസം നെട്ടൂരിലും പരിസരപ്രദേശങ്ങളിലും ചെറുപ്രായത്തിലേ മതവിദ്യ അഭ്യസിച്ച് പതിനാറാമത്തെ വയസ്സില്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കുവാന്‍ തുടങ്ങി. ഉപരിപഠനത്തിനായി കേരളത്തിലെ മക്കയെന്നറിയപ്പെട്ടിരുന്ന പൊന്നാനിയിലേക്ക് യാത്രയായി. പഠനകാലത്തു തന്നെ ജനങ്ങള്‍ അഹ്മദ് കുട്ടിമുസ്ലിയാരില്‍ അസാധാരണത്വം തിരിച്ചറിഞ്ഞു.

ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന മഹാന്‍ വീടിനടുത്തുള്ള കാട്ടില്‍ ഖുര്‍ആന്‍ പാരായണത്തിലും ഇബാദത്തിലും കഴിഞ്ഞിരുന്നു. കൊച്ചിയിലെ മുഹ്യിദ്ദീന്‍ പള്ളി, കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളിയിലും ഏറെക്കാലം മഹാന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. പള്ളിപ്പടി എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ഇവിടെ വെച്ചായിരുന്നു. ജാതിമതഭേദമന്യേ സര്‍വ്വര്‍ക്കും പള്ളപ്പടി മസ്താന്‍ അത്താണിയായിരുന്നു. 

അവിവാഹിതനായിരുന്ന മഹാനെ ഏകസഹോദരി ബീഫാത്തിമ്മയും അവരുടെ പുത്രി ഹലീമയുമായിരുന്നു പരിചരിച്ചിരുന്നത്. പള്ളിപ്പടി മസ്താനില്‍ നിന്നും കൊച്ചി പട്ടണം അനവധി അത്ഭുത സിദ്ധകള്‍ കണ്ടിട്ടുള്ളതായി ചരിത്രമുണ്ട്. വിശിഷ്യാ ഇന്നത്തെ കാരണവ•ാരും അവരെ പറ്റി വാചാലമാകാറുണ്ട്. ചാലിലകത്ത് അഹ്മ്മദ് കോയ മുസ്ലിയാര്‍ മരണപ്പെട്ട വാര്‍ത്ത മഹാന്‍ പള്ളക്കരികിലെ കിണറ്റില്‍ നിന്നും കുളിക്കവെ വിളച്ചുപറയുകയും പിറ്റേന്ന് അത് കേരളം കാതോര്‍ക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ പള്ളിയുടെ പടിയ്ക്കലില്‍ നാല്‍പ്പതു ദിവസത്തോളം ഭക്ഷണപാനീയങ്ങളില്ലാതെ വെയിലും മഴയും കൊണ്ടു കിടന്നു. എഴുനേല്‍പ്പിക്കാന്‍ വന്ന ജനങ്ങളുടെ ശ്രമം വിഫലമായി. അതിനും ശേഷം മഹാന്‍ കഠിനപനിയോടുകൂടെ എഴുനേല്‍ക്കുകുയും പിന്നെ ആര്‍ക്കും തടുക്കാനാകാത്ത ശക്തിയില്‍ ഗര്‍ജ്ജിക്കുന്ന പള്ളിപ്പടി മസ്താനെയാണ് ജനം വീക്ഷിക്കുന്നത്. എറണാകുളം ചന്തക്കുളം അഴുക്കുവെള്ളം കൊണ്ട് പ്രസിദ്ധമാണ്. അവിടെ മഹാന്‍ കുളിച്ച് പുറത്തിറങ്ങുമ്പോള്‍ യാതൊരു ദുര്‍ഗന്ധവുമുണ്ടായിരുന്നില്ലെന്ന് അവിടത്തുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഡരികിലൂടെ നടക്കുകയായിരുന്ന മഹാനെ ഒരിക്കല്‍ കാര്‍ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ കിടന്ന മഹാനെ നാട്ടുകാര്‍ ഹോസ്പിറ്റലിലെത്തിച്ചു. ആശുപത്രിക്കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റ് ഡോക്ടറോട് പറഞ്ഞു :"നിന്നെക്കാള്‍ വലിയ ഡോക്ടര്‍ എന്നെ ചികിത്സിച്ചു കഴിഞ്ഞെടാ. ഇനി നീ നിന്നെതന്നെ ചികിത്സിക്കൂ.'' പായസവില്‍പ്പനക്കാരനില്‍ നിന്ന് പാത്രം വാങ്ങി മസ്താന്‍ റോഡില്‍ ഒഴിക്കുകയും പിന്നീട് അതില്‍ അരണ ചത്തുകിടന്നിരന്നു വെന്നും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പള്ളിപ്പടി മസ്താന്റെ പ്രകൃതം പൊതുവെ ജനങ്ങള്‍ക്ക് വികൃതിയായോ തമാശയായോ ആയാണ് തോന്നുക. പിന്നീട് അവകളുടെ പിന്നിലുള്ള രഹസ്യങ്ങളുടെ ചുരുളഴിയുമ്പോള്‍ മാത്രമാണ് മഹാന്റെ വില മനസ്സിലാവുക.

മര്‍ഹൂം ഇടപ്പള്ളി ഉസ്താദ്, മാടവന അബൂബക്കര്‍ മുസ്ലിയാര്‍, കണിയാപുരം അബ്ദുര്‍റസാഖ് മസ്താന്‍, (ഖ:സി) തുടങ്ങിയവരെല്ലാം മഹാനവര്‍കളുടെ സമകാലികരായിരുന്നു.

മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലായ സമയത്ത് ഹലീമയോട് മരുന്നു കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കരിക്കിന്‍ വള്ളത്തില്‍ കുരുമുളക് പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തു കൊടുക്കാവാന്‍ മഹാന്‍ തന്നെ പറഞ്ഞു കൊടുത്തു. രോഗത്തിന് ആശ്വാസമാവുകയും ചെയ്തു. താമസിയാതെ സഹോദര പുത്രിയായ ഹലീമയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "ഹലീമ ഞാനൊരു പെണ്ണുകെട്ടാന്‍ തിരുമാനിച്ചു.'' ഇസ്ലാമിക ശരീഅത്തില്‍ വൈവാഹിക ജീവിതം സുന്നത്താണെങ്കിലും, പാരത്രിക ലോകത്ത് സജ്ജനങ്ങളെ കാത്തുനില്‍ക്കുന്ന സ്വര്‍ഗ്ഗീയ സുന്ദരികളെ സ്വപ്നം കാണുന്നവര്‍ക്ക് ഈലോകത്തെ വൈവാഹക ജീവിതം അവരുടെ മുമ്പില്‍ തെളിയുന്നേയില്ല. ദിവസങ്ങള്‍ക്കു ശേഷം ആ മഹാന്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്റ വര്‍ഷം 1383(ക്രി:1963) റബീഉല്‍ ആഖിര്‍ 28നു വെള്ളിയാഴ്ചയായിരുന്നു മരണം. എറണാകുളം പാലാരി വട്ടം വൈപ്പിന്‍ റോഡില്‍ നിന്നും ഉള്ളോട്ട് പോയാല്‍ പൊന്നുരുന്നി മസ്ജിദിന്റെ മിറ്റത്ത് മഹാന്‍ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു.

ഈയുള്ളവന്‍ എന്റെ വെല്ലിപ്പ സൈദുഹാജിയുമായി 2012 ഒക്ടോബര്‍ 5 വെള്ളിയാഴ്ച ഇവിടെ സിയാറത്തിനായി എത്തിയത് സന്തോഷത്തോടെ സ്മരിക്കുന്നു. പള്ളിപ്പടി മസ്താനുമായി നേരില്‍ കാണാനും കൂടി ഭാഗ്യം ലഭിച്ച ആളാണ് എന്റെ വെല്ലിപ്പ. അല്ലാഹു അവരോടൊപ്പം നമ്മെയും നമ്മുടെ കുടുംബത്തെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ. ആമീന്‍.