ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നത്

Posted by SiM Media on 8:39 PM with No comments
രാള്‍ ഇസ്‌ലാമില്‍ പ്രവേശിക്കുന്നത് രണ്ടു ശഹാദത്ത് കലിമ (اشهد ان لاإلاه الا الله وأشهد ان محمدا رسول الله) മനസ്സില്‍ ഉറപ്പിച് ചൊല്ലിയാണ്. എന്നാല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്ത് പോകുന്നതിന് പലകാരണങ്ങളുണ്ട്. അവ ശ്രദ്ധിക്കാതെ പോയാല്‍ നമ്മുടെ പാരത്രികം അല്ലാഹു സന്തോഷമാക്കിത്തരില്ല. പല സുഹൃത്തുകളും ഇത് അറിയാതെ പോകാറുണ്ട്. അതിനാല്‍ ഈ പോസ്റ്റ്‌ അതിന്‍റെ ഗൌരവത്തിലെക്കാണ് മിഴി തുറക്കുന്നത്. അല്ലാഹു നമ്മെ സ്വര്‍ഗ്ഗ നിവാസികളില്‍ പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ. ആ വഴിക്ക് നീങ്ങാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ-ആമീന്‍

ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന ഈ കാര്യത്തിന് അറബി ഗ്രന്ഥങ്ങളില്‍ الردّة എന്നാണ് പദപ്രയോഗം നടത്തിയിരിക്കുന്നത്. പരിഹാസമായിട്ടോ, മത്സര ബുദ്ദിയാലോ വിശ്വാസി, വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മനസിലുള്ള കരുത്ത്‌ കൊണ്ടോ പ്രായപൂര്‍ത്തിയും ബുദ്ധിയും ഉള്ളവന്‍ ഇസ്‌ലാമിനെ മുറിക്കലാണ് ചരുക്കത്തില്‍ രിദ്ദ എന്ന് പറയുന്നത്.

  1. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ഒരാള്‍ എപ്പോഴെങ്കിലും സ്വദേഷ്ടം അവിശ്വാസിയാകാന്‍ ഉറപ്പിക്കുകയോ അവിശ്വാസിയാകണോ വേണ്ടയോ എന്ന് ഇടയാട്ടമുണ്ടാകുകയോ കുഫ്റിനെ (അസംഭവ്യമാണെങ്കിലും ശരി) ഒരു കാര്യത്തോട് മനസ്സ് കൊണ്ടോ നാവ് കൊണ്ടോ ബന്ധിപ്പിക്കുകയോ ചെയ്യല്‍ .എന്നാല്‍ അപ്പോള്‍ തന്നെ അവന്‍ അവിശ്വാസിയാകും.
  2. സ്രഷ്ടാവിനെ നിഷേധിക്കുകയോ ഉണ്ടോ എന്ന് സംശയിക്കുകയോ പണ്ഡിതര്‍ എകോപിച്ചതായ അല്ലാഹുവിന് വാജിബായ (നിര്‍ബന്ധമായ) വിശേഷണങ്ങളെ നിഷേധിക്കുകയോ അവന് നിഷിദ്ധമായതിനെ സ്ഥിരപ്പെടുത്തുകയോ ലോകവും മറ്റുള്ള സൃഷ്ടികളും പണ്ടേയുള്ളതാണെന്ന് വിശ്വസിക്കുകയോ ചെയ്യല്‍
  3. അംബിയാമുര്‍സലുകളെയോ അവരില്‍ ഒരാളെയോ നിഷേധിക്കുകയോ മുഹമ്മദ്‌ നബി (സ്വ) അവസാനത്തെ നബിയാണെന്നതിനെ നിഷേധിക്കുകയോ മുഹമ്മദ്‌ നബി (സ്വ)ക്ക് ശേഷം പ്രവാചകത്വം വാദിക്കുന്നവനെ വാസ്തവമാക്കുകയോ ചെയ്യല്‍
  4. നബി (സ്വ)യുടെ ശരീരപ്രകൃതിയെയോ, കുടുംബത്തെയോ നിഷേധിച്ച് താഴ്ത്തി പറയുകയോ നബിയെ അയക്കപ്പെട്ടത് മക്കയിലും വഫാത്തായത് മദീനയിലുമാണ് എന്ന് അറിയില്ലെന്ന് പറയുകയോ സൂചനയായിട്ടെങ്കിലും നബിയെയോ മലക്കിനെയോ ചീത്തപറയുകയോ നിസാരമാക്കുകയോ ചെയ്യല്‍
  5. അല്ലാഹുവില്‍ നിന്ന് ഇറക്കപ്പെട്ട ദിവ്യ ഗ്രന്ഥങ്ങളെയോ ഖുര്‍ആനില്‍ നിന്ന് ഒരു വാക്യത്തെയോ നിഷേധിക്കല്‍
  6. മേല്‍ പറഞ്ഞ കാര്യങ്ങളെ നിഷേധിക്കുന്നവരും ഇസ്‌ലാമേതര സമുദായക്കാരും കാഫിറാണെന്നതില്‍ സംശയിക്കല്‍
  7. അമ്പിയാക്കളുടെ മുഅജിസത്തിനെയോ, മലക്കിനെയോ, ജിന്നിനെയോ, ആഖിറത്തില്‍ സ്ഥിരപ്പെട്ട പുനര്‍ജന്മം, വിചാരണ, മീസാന്‍, ഹൌളുല്‍ കൌസര്‍, സ്വര്‍ഗ്ഗം, നരകം, പോലോത്തതിനെയോ നിഷേധിക്കല്‍
  8. അഞ്ചു വഖ്ത് അല്ലാത്ത നിര്‍ബന്ധമായ നിസ്കാരമോ, റമളാന്‍ അല്ലാത്ത നിര്‍ബന്ധമായ നോമ്പോ, ഉണ്ടെന്നു സ്ഥിരപ്പെടുത്തുകയോ, ദീനില്‍ അറിയപ്പെട്ട നിര്‍ബന്ധമായ നിസ്കാരം, നോമ്പ് പോലെയുള്ളതിനെ നിഷേധിക്കുകയോ, പ്രസിദ്ധമായ സുന്നത്തുകളെ നിഷേധിക്കുകയോ, വുളുഇല്ലാതെ നിസ്കരിക്കല്‍ , കൈക്കൂലി, പലിശ, ചുങ്കം, ശറഇയ്യായ വഴിയിലല്ലാതെ മുസ്‌ലിമിന്‍റെ മുതല്‍ സ്വന്തമാക്കല്‍ , മുസ്ലിമിനെ ബുദ്ധിമുട്ടിക്കല്‍ ,ഋതുമതിയെ സംഭോഗിക്കല്‍, സ്വവര്‍ഗ്ഗ രതി, വ്യഭിചാരം, കള്ളുകുടി, മയക്കുമരുന്ന് പോലെയുള്ള അറിയപ്പെട്ട ഹറാമുകളുടെ നിഷിദ്ധത നിഷേധിക്കല്‍ .
  9. സൃഷ്ടിക്ക് സുജൂദ്‌ ചെയ്യല്‍ . കാഫിരീങ്ങളുടെ വേഷത്തില്‍ അവരോടു കൂടെ അവരുടെ ആരാധനാലയത്തിലേക്ക് നടക്കല്‍ .
  10. ഖുര്‍ആനുള്ള വസ്തുവിനെ മ്ലേച്ച വസ്തുവില്‍ ഇടല്‍ .(ബര്‍ക്കത്തിന് വേണ്ടിയോ ശിഫാഇനു വേണ്ടിയോ ചവക്കലും വിഴുങ്ങലും ഇതില്‍ പെടില്ല.)
  11. പള്ളിയെ നജസ് കൊണ്ട് അഭിഷേകം ചെയ്യല്‍
  12. ശറഇയ്യായ ഇല്‍മോ, റബ്ബിന്‍റെയോ, നബിയുടെയോ, മലക്കിന്‍റെയോ, നാമമുള്ള വസ്തുവിനെ മ്ലേച്ചവസ്തുവില്‍ (കുപ്പ) ഇടല്‍
  13. കുഫ്‌ര്‍ കൊണ്ട് തൃപ്തിപ്പെടല്‍ (മുസ്‌ലിമിനോട് കാഫിറാവാന്‍ നിര്‍ബന്ധിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യലും, കാഫിറിനോട്‌ മുസ്ലിമാകേണ്ട എന്ന് സൂചിപ്പിക്കലും അവന്‍ കലിമ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടപ്പോള്‍ തടയുകയോ താമസിപ്പിക്കുകയോ ചെയ്യല്‍ .)
  14. അല്ലാഹുവിനെ ഞാന്‍ കണ്ണാല്‍ ഒരു സ്ഥലത്ത് കണ്ടു എന്നോ ഹലാലിന്‍റെയും ഹറാമിന്‍റെയും ഇടയിലുള്ള വിവേചനം എന്നെതൊട്ട് ഒഴിവായിരിക്കുന്നു എന്നോ അല്ലാഹു ഒരു നിശ്ചിത വ്യക്തിയോ നാട്ടു തമ്പുരാനോ ആണ് എന്നോ എല്ലാ ഹറാമും അയാള്‍ക്ക്‌ ഹലാലാണ് എന്നോ ഈക്കാണുന്ന നിസ്ക്കാരമല്ല നിസ്കാരം മറിച്ച് ചിന്തയും മറഞ്ഞ മറ്റു കാര്യവുമാണ് എന്നോ എന്‍റെ ഹഖില്‍ വ്യഭിചാരം ഹറാമല്ല എന്നോ ആരാധന കൂടാതെ ഒരു അടിമ അള്ളാഹുവിലേക്ക് അടുക്കുമെന്നോ ഒരാള്‍ ശരഅ കൊണ്ടുള്ള കീര്‍ത്തനം ഒഴിവാകുന്ന സ്ഥാനത്തേക്ക് ചേര്‍ന്നിരിക്കുന്നു എന്നോ പറയല്‍ .
  15. അല്ലാഹുവിന്‍റെയോ നബിന്‍റെയോ പേര് കൊണ്ടോ അവരുടെ കല്‍പ്പന, നിരോധം, വാഗ്ദത്തം, ഭീഷണി എന്നിവകൊണ്ടോ പരിഹസിച്ച് പുച്ചിക്കല്‍
  16. വിശ്വാസത്തോടെ ഖുര്‍ആനില്‍ വല്ലതും കൂട്ടുകയോ പരിവര്‍ത്തനം ചെയ്യുകയോ ചെയ്യല്‍
  17. കള്ളുകുടിക്കുമ്പോഴോ വ്യഭിചരിക്കുമ്പോഴോ നിസാര സ്വരത്തില്‍ ബിസ്മി ചൊല്ലല്‍
  18. അല്ലാഹുവും റസൂലും കല്‍പ്പിച്ചാല്‍ ഞാന്‍ അനുസരിക്കുകയില്ല, അവന്‍ സ്വര്‍ഗ്ഗം തന്നാല്‍ ഞാന്‍ കടക്കുകയില്ല എന്ന് പരിഹാസത്തോടെയും മത്സരത്തോടെയും പറയല്‍
  19. രോഗം, ബുദ്ധിമുട്ട്, ജോലി, എന്നിവ എനിക്ക് ഉള്ളതോടുകൂടെ നിസ്കാരമൊഴിച്ചതിന്‍റെ പേരില്‍ എന്നെ അല്ലാഹു ശിക്ഷിക്കുകയാണെങ്കില്‍ അല്ലാഹു എന്നെ ആക്രമിച്ചു എന്ന് പറയല്‍ .
  20. നബിയോ മലക്കോ എന്‍റെ അടുക്കല്‍ ഒരു കാര്യത്തില്‍ സാക്ഷി നില്‍ക്കുകയാണെങ്കില്‍ ഞാനത് വിശ്വസിക്കുകയില്ല എന്ന് പറയല്‍ .
  21. വാങ്കിനെ പരിഹസിച്ച് സാദൃശ്യപ്പെടുത്തല്‍
  22. നിസാരമാക്കലോടെ ഖുര്‍ആനില്‍ നിന്നും സ്വലാത്തില്‍ നിന്നും ദിക്റില്‍ നിന്നും ഞാന്‍ വയറു നിറച്ചു എന്നോ, കുറെ കാലം ഞാന്‍ നിസ്കരിച്ചു! എന്നിട്ട് എനിക്ക് ഒന്നും ലഭിച്ചില്ല എന്നോ, ഖിയാമത്തിനെ ഞാന്‍ പേടിക്കുന്നില്ല എന്നോ, ഇല്‍മിന്‍റെ സദസ്സിലേക്ക് ക്ഷണിച്ചപ്പോള്‍ അത് എനിക്ക് ആവശ്യമില്ല എന്നോ, ഇല്‍മിനെക്കാള്‍ ഉത്തമമം ഒരു പ്ലൈറ്റ്‌ പത്തിരിയാണ് എന്നോ പറയല്‍
  23. എല്ലാ പണ്ഡിതന്‍റെ മേലിലും അല്ലാഹുവിന്‍റെ ശാപം ഉണ്ടാകട്ടെ എന്ന് പറയല്‍
  24. നിന്ദ്യമാക്കി ജനങ്ങളെ ചിരിപ്പിച്ചു കളിപ്പിക്കുന്ന നിലയില്‍ ആലിമിന്‍റെയോ വാഇളിന്‍റെയോ മുഅല്ലിമിന്‍റെയോ കോലം കെട്ടി അഭിനയിക്കല്‍ (അതില്‍ പങ്കെടുത്തവരെല്ലാം കാഫിറാകും)
  25. നിന്ദ്യമാക്കി പണ്ഡിതന്‍റെ ഫത്‌വ വലിച്ചെറിയലും ഇതെന്ത് ശറഅ എന്നു പറയലും
  26. ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാഫിറായി പിന്നെ മുസ്ലിമാവാന്‍ ആഗ്രഹിക്കല്‍
  27. ഒരു കാലത്തും ഹലാലാവാത്ത കാര്യം ഹറാമാവാതിരിക്കലിനെ ആഗ്രഹിക്കല്‍
  28. അല്ലാഹുവിനെ അവന്‍റെ കല്‍പ്പനയിലും നിരോധത്തിലും അനീതിയിലേക്കും അക്രമത്തിലേക്കും ചേര്‍ക്കല്‍
  29. വിശ്വാസത്തോടെ ചുങ്കം, നികുതി പോലെയുള്ളത് ഭരണക്കാരുടെ അവകാശമാണ് എന്ന് പറയല്‍
  30. കുഫ്‌റിലേക്ക് ചാഞ്ഞവനായിട്ട് കാഫിറിനോട് സാദൃശ്യമായ വേഷം ധരിക്കല്‍
  31. മദ്ഹബുകളുടെ ഇമാമുകളെ പറ്റി പിഴച്ചവരാണെന്ന് വാദിക്കുകയും ഖുലഫാഉറാഷിദിനെയും ഹസ്സന്‍ ഹുസൈന്‍ (റ) ചീത്തപറയുകയും ചെയ്യല്‍
  32. ഈമാന്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ നിന്ദ്യതയോടെ എനിക്ക് അറിയില്ല എന്നും നീ മുസ്ലിമല്ലേ എന്നു ചോദിച്ചപ്പോള്‍ അത് എനിക്ക് പ്രശ്നമല്ല എന്നും നീ നല്ലതു കൊണ്ട് കല്പ്പിക്കാത്തത് എന്തുകൊണ്ട് എന്നു ചോദിച്ചപ്പോള്‍ ഈ അനാവശ്യം കൊണ്ട് എനിക്ക് എന്ത് നേട്ടം എന്നും, നബിയുടെ സുന്നത്താണ് നീ നിന്‍റെ നഖംമുറിക്കല്‍ എന്ന് പറയപ്പെട്ടപ്പോള്‍ സുന്നത്താണെങ്കിലും ശരി ഞാന്‍ ചെയ്യുകയില്ല എന്നും പറയല്‍
  33. ലാഹൌല പറഞ്ഞവനോട് ഹൌക്കല വയറ് നിറക്കുകയില്ല എന്നും ആലിമ് തുമ്മിയപ്പോള്‍ തശ്മീത്ത് പറഞ്ഞവനോട് (അദ്ദേഹം റഹ്മത്തിനെ തൊട്ട് ഐശ്വര്യവാനാണെന്ന ഭാവനയില്‍ )അയാള്‍ക്ക്‌ നീ അത് പറയേണ്ട എന്നും അക്രമമായി മുസ്ലിമിനെ തല്ലുകയോ കള്ളനെ കൊല്ലുകയോ ചെയ്തവനോട്‌ നീ നല്ലതു ചെയ്തുവെന്നും ഭാര്യയോടോ ഉറ്റവരോടോ (സ്നേഹമുദ്ദേശിച്ച്) നീ അല്ലാഹുവിനെക്കാളും റസൂലിനെക്കാളും എനിക്ക് ഇഷ്ടമാണ് എന്ന് പറയലും, (നന്ദി കെട്ടവന്‍ എന്ന് ഉദ്ദേശിക്കാതെ)മുസ്ലിമിനെ കാഫിരെ എന്ന് വിളിക്കലും
  34. മുഅമിനിനോട് നീ പ്രത്യക്ഷ ഇബാദത്തുകള്‍ ഉപേക്ഷിക്ക് പരോക്ഷമായ രഹസ്യ അമലാണ് കാര്യം എന്ന് പറയല്‍
  35. എനിക്ക് വഹ് യ് ലഭിക്കുന്നുണ്ട്, ഞാന്‍ മരിക്കുന്നതിന് മുമ്പ്‌ തന്നെ സ്വര്‍ഗ്ഗത്തില്‍ കടക്കും അതിലെ പഴങ്ങള്‍ തിന്നും ഹൂര്‍ലീനെ ആലിംഗനം ചെയ്യും എന്ന് പറയല്‍
  36. സംശയിച്ചവനായിട്ട് അമ്പിയാക്കള്‍ സത്യം പറഞ്ഞെങ്കില്‍ ഞങ്ങള്‍ രക്ഷപ്പെട്ടു എന്നും കളവു പറയുന്നവരായിരിക്കെ ഒരു കാര്യം അല്ലാഹു അറിയും എന്ന് പറയല്‍

ഇവയെല്ലാം ഇസ്ലാമില്‍ നിന്ന് പുറത്ത് പോകുന്ന കാര്യങ്ങളാണ്. ഇത് ഉണ്ടായാല്‍ എല്ലാ അമലുകളും പൊളിഞ്ഞു പോകും. നഊദുബില്ലാഹ്! ഇവ ഉണ്ടായാല്‍ ആ ആശയം വിട്ട് രണ്ട് ശഹാദത്ത് ചൊല്ലി തൌബാ ചെയ്യേണ്ടതാണ്.
-കടപ്പാട്,
മുസല്‍മാന്‍റെ ഉരുക്കുകോട്ട
അബ്ദുര്‍റഹീം മദനി കാടാച്ചിറ.