മര്‍ക്കസ് മദീനയിലെ പുഷ്പം

Posted by SiM Media on 2:00 AM with No comments

മുഹമ്മദ് ഹകീം 
മര്‍കസിന്റെ തിരുമുറ്റത്തേക്ക് മദീനാശരീഫിന്റെ മരുക്കാറ്റ് വീശിയെത്തിയ ദിനമായിരുന്നു 2013 ജനുവരി 6 ഞായര്‍ . മഗ് രിബ് നമസ്കാരത്തിന് സമ്മേളന നഗരിയില്‍ ബാങ്ക് മുഴങ്ങിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ മദീനയില്‍ പോയ ആരും അഞ്ചുമിനിറ്റ് നേരത്തേക്ക് മദീനയെ ഓര്‍ത്തുകാണും. 'ഞങ്ങള്‍ നില്‍ക്കുന്നത് മദീനയിലോ അതോ മര്‍ക്കസിലോ' പലരും ശങ്കിച്ചുപോയ നിമിഷമായിരുന്നു. മദീനാ പള്ളിയിലെ ബാങ്കുകാരില്‍ ഏറ്റവും സുന്ദരമായ ശൈലിക്കുടമയും ദീര്‍ഘകാലത്തെ സേവകനുമായ ശൈഖ് മുഹമ്മദ് ഹകീം എന്നവരാണ് മര്‍ക്കസ് സമ്മേളനത്തിന്റെ സമാപനത്തിന് ബാങ്കൊലി മുഴക്കിയത്. അദ്ദേഹത്തിന്റെ മദീനയിലെ ബാങ്കും മര്‍ക്കസിലെ ബാങ്കും താഴെ കാണാവുന്നതാണ്.

മദീനയിലെ ബാങ്ക് 


മര്കസിലെ ബാങ്ക്


ഏതൊരു വിശ്വാസിയും മനസ്സ് കൊണ്ട് കൊതിക്കുന്ന ആഗ്രഹങ്ങളാണ് ഇത്തവണ മര്‍ക്കസ് നേതാക്കള്‍ അതിഥികള്‍ക്കായി ഒരുക്കിക്കൊടുത്തത്. ശൈഖ് മുഹമ്മദ് ഹകീമിന്റെ ബാങ്ക് എവിടെ കേട്ടാലും ആരും പറഞ്ഞുപോകും അത് മദീനയിലെ ബാങ്കാണല്ലോ എന്ന്. അങ്ങിനെയുള്ള ബാങ്കുകാരന്‍ മര്‍ക്കസിന്റെ മുറ്റത്ത് ബാങ്ക് മുഴക്കിയപ്പോള്‍ വിശ്വാസിയുടെ ഹൃദയത്തെ ഒത്തിരി സന്തോഷിപ്പിച്ചിരിക്കും.

മഹ്മൂദ് ഖലീല്‍ 
മുഹമ്മദ് ഖലീല്‍
മഹ്മൂദ് ഖലഫ്
ശൈഖ് അബൂബകര്‍ അഹ്മദ്  
ബാങ്കിനു ശേഷം ഇമാമത്ത് നിന്നത് മദീനയിലെ തന്നെ ആദ്യപള്ളിയായ മസ്ജിദ് ഖുബായിലെ ഇമാം ശൈഖ് മഹ്മൂദ് ഖലീലാണ്. അദ്ദേഹത്തിന്റെ ഖീറാഅത്തടങ്ങുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചത് മസ്ജിദ് ഖുബാഇലെ മറ്റൊരു ഇമാമുകൂടിയായ ശൈഖ് മുഹമ്മദ് ഖലീല്‍ എന്നവരുടെ ഖിറാഅത്തോട് കൂടിയാണ്. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക. ചുരുക്കത്തില്‍, മര്‍ക്കസ് സമ്മേളനത്തിന്റെ മൂന്നു ദിവസത്തെ വിവിധ സെഷനുകളിലും നിസ്കാരങ്ങളിലും മറ്റും മദീനയിലെയും മറ്റു അറബ് രാജ്യങ്ങളിലെയും പണ്ഡിതരുടെ നിറസാന്നിധ്യം മര്‍കസിന്റെ മഹിമയാണ് വിളിച്ചോതുന്നത്. വെള്ളിയാഴ്ച കോഴിക്കോട് ടൌണിലെ വിവിധ പള്ളികളില്‍ അറബ് പണ്ഡിതന്മാര്‍ ജുമുഅക്ക് നേതൃത്വം വഹിച്ചത് ശ്രദ്ധേയമായൊരു വസ്തുതയാണ്. ബഗ്ദാദിലെ ശൈഖ് ജീലാനി മസ്ജിദിലെ ഇമാം ശൈഖ് മഹ്മൂദ് ഖലഫ് ജറാദ് അല്‍ ഈസാവിയും ഈ ഗണത്തില്‍ പെടുന്നു. മദീനിയലെ ഇമാമുമാരും മുഅദിനുമാരും മൂന്ന് ദിവസവും മര്‍കസിന്റെ പ്രോഗ്രാമുകളില്‍ നിറഞ്ഞുനിന്ന്  സമ്മേളനത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ സുന്നത്ത് ജമാഅത്തിന്റെ സുതാര്യത തിരിച്ചറിയാന്‍ അധികം ബുദ്ധിയൊന്നും ആവശ്യമില്ല. മര്‍ക്കസ് മദീനയുടെ പുഷ്പമായിത്തീരുന്നതിവിടെയാണ്. പ്രവാചകന്‍ തിരുമേനി (സ്വ) കെട്ടിപ്പടുത്ത ഇസ്ലാമിക സാമ്രാജ്യത്തിന്റെ കാവല്‍ഭടനായി കാന്തപുരം ഉസ്താദ് മാറിയത് മര്‍കസെന്ന വിപ്ളവത്തിലൂടെയായിരുന്നു. മര്‍കസും മദീനയും പേരിലെന്നപോലെ ആദര്‍ശത്തിലൂം സദൃശ്യതയും കടപ്പാടും കാണാവുന്നതാണ്.

പ്രവാചക തിരുമേനി (സ്വ)യുടെ വിശുദ്ധകേശ സൂക്ഷിപ്പുകാരനായി കാന്തപുരം ഉസ്താദ് മാറിയതിലൂടെ എത്രയോ വിശ്വാസികള്‍ക്കാണ് പ്രവാചക സ്നേഹത്തിന്റെ ശാദ്വല തീരത്തേക്കണയാന്‍ സാധിച്ചത്. ഉസ്താദിന്റെ വ്യക്തിതി പ്രഭാവത്തിലൂടെ എത്രയോ ആശിഖുര്‍റസൂലുകളും ഔലിയാക്കളും സൂഫിയാക്കളും ലോകപ്രശസ്ത പണ്ഡിതരുമാണ് കേരള മണ്ണില്‍ കാലുകുത്തിയത്! ആദര്‍ശവീഥിയിലെ അജയ്യതമൂലം അച്ചടക്കമുള്ള അണികളെ വാര്‍ത്തുവിടുക വഴി അസൂഹ്യാര്‍ഹമായ പ്രശംസയാണ് ഈ സമൂഹം നേടിയെടുത്തത്. കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഈ സമ്മേളനത്തിന്റെ രണ്ടാം ദിവസം നടന്ന ശൈഖ് സാഇദ് ഇന്റര്‍ ന്ഷണല്‍ പീസ് കോണ്‍ഫറന്‍സില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധേയമാണ്.

അബ്ദുല്‍ ഹകീം അസ്ഹരി 
മര്‍കസിനു ശിലപാകിയ മക്കയിലെ വിശ്രുതപണ്ഡിതനായിരുന്ന അലവിമാലികിയെ നമുക്കെങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും ആ മഹാന്‍ തുടങ്ങിത്തന്ന മര്‍കസ് ഇന്ന് കൈതപ്പോയില്‍ ആരംഭിക്കാന്‍ പോകുന്ന മര്‍കസ് നോളേജ് സിറ്റി വരെ എത്തിക്കഴിഞ്ഞു. 'വിദ്യഭ്യാസത്തിലൂടെ വിപ്ളവം!' അസൂഹ്യാലുക്കളുടെയും ശത്രുക്കളുടെയും മുനയൊടിച്ചുകൊണ്ട് കാന്തപുരം ഉസ്താദ് ലക്ഷ്യമിടുന്നത് അതുതന്നെയാണ്. മദീനയിലെ മരുക്കാറ്റ് മര്‍കസിനെ തേടിയെത്തിക്കൊണ്ടിരിക്കും...നമ്മേയും അള്ളാഹു ആ പൂന്തോപ്പിലെ പുഷപ്പദളമെങ്കലുമാക്കട്ടെ.

സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.