പ്രവാചക നിന്ദയുടെ നവ ദല്ലാളന്‍മാര്‍

Posted by SiM Media on 11:34 AM with No comments
അങ്ങ് ഡന്മാര്‍ക്കില്, പ്രവാചകന്‍ നബി (സ്വ)യുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയ പത്രത്തിനെതിരെയുള്ള പ്രതിഷേധക്കൊടുങ്കാറ്റ് അടങ്ങുന്നെയുള്ളൂ. ഇങ്ങ് കേരളത്തില്, പ്രവാചകന്‍ നബി (സ്വ)യെ അവഹേളിച്ച് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയ അദ്ധ്യാപകന്‍റെ വക്രബുദ്ധിയെ ക്രൂശിക്കപ്പെട്ടിട്ടും അധികം നാളായില്ല. ഈ സംഭവത്തോടെ നിയമം കയ്യിലെടുത്ത ചില പോപ്പുലാരിറ്റികള്‍ സമൂഹമദ്ധ്യേ ചോദ്യചിഹ്നമായി മാറുകയാണ്. ഇതിന്‍റെ വകഭേദങ്ങളും മറിച്ചല്ല. പൊതുജനം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ശ്യൂന്യതമാത്രമാണെങ്കില്‍ മുസ്‌ലിം സമുദായം പ്രതീക്ഷിക്കുന്നത് ഫലം നാസ്തി മാത്രമാണ്.

പ്രവാചകന്‍ നബി (സ്വ)യുടെ ജന്മദിനം ആഗാതമാകുന്നതോടെ മുസ്‌ലിം ലോകം അവിടുത്തെ ചര്യകള്‍മുറുകെപിടിച്ചും അപദാനങ്ങള്‍ പാടിയും പറഞ്ഞും പൂര്‍വ്വോപരി കര്‍മ്മനിരതരാകുമ്പോള്‍ പുത്തനാശയക്കാര്‍ ഒറ്റക്കെട്ടായി മൌനവ്രതം ആചരിക്കും. അവരുടെ കൊണ്ക്രീറ്റ്‌ കെട്ടിടങ്ങളും വീടുകളും മറ്റുമെല്ലാം മരണവീടുപോലെ മ്ലാനത പടര്‍ന്നിരിക്കും. പ്രവാചകന്‍ (സ്വ)യോടുള്ള മഹത്വം ചെറുതായിക്കാണിക്കാനുള്ള 'മഹത്തായ' ശ്രമമാണ് ഈയടുത്തിടെയായി അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. പുത്തനാശയക്കാരുടെ സമകാലിക പ്രസ്ഥാനങ്ങളുടെ ജന്മ സിദ്ധാന്തം തന്നെ പ്രവാചകന്‍ സാധാരണ മനുഷ്യനാണെന്നതാണ്. എന്നാല്‍ ഇതിനെതിരെ സന്തിയില്ലാ സമരം ചെയ്തുകൊണ്ടിരിക്കുന്ന ശൈഖുനാ കാന്തപുരം ഉസ്താദിന് ഈ കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ വെച്ച് പ്രവാചകന്‍ നബി (സ്വ)യുടെ വിശിഷ്ട കേശത്തിന്‍റെ സൂക്ഷിപ്പുകാരനാകാനുള്ള അംഗീകാരം ലോകോത്തര പണ്ഡിതരെ സാക്ഷിനിര്‍ത്തി ലഭിച്ചതില്‍ പുത്തനാശയക്കാരും അവരെ കൂട്ടുപിടിച്ച് ചില നാമധാരി സുന്നികളും വിറളി പൂണ്ടിരിക്കുകയാണ്. ഈ വിഷയത്തില്‍, തിരു കേശത്തെ പരിഹസിച്ചുകൊണ്ട് ആഴ്ചകള്‍ക്ക് മുന്‍പ്‌ തേജസ്‌ ദിനപത്രം വിഷം ചീറ്റിയത് അവര്‍ നടത്തുന്ന പ്രവാചക നിന്ദയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സുന്നി എന്ന പേരില്‍ നടക്കുന്ന ചിലരും കാന്തപുരം വിരോധത്തിന്‍റെ പേരില്‍ ഈ കൂട്ടരെ കൂട്ടുപിടിച്ച് പരസ്യമായി സ്റ്റേജ് കെട്ടിയത് പ്രവാചകനോടുള്ള വിരോധമായിപ്പോയിയെന്ന് ആ സാധു കുട്ടികള്‍ അറിയാതെ പോയി. അഹങ്കാരം അല്ലെങ്കില്‍ പിടിവാശി മനുഷ്യനെ നിന്ദ്യനാകുമെന്ന ദയനീയ കാഴ്ച അവരിപ്പോള്‍ ആടിത്തീര്‍ക്കുകയാണ്. ഒപ്പം കാന്തപുരം ഉസ്താദിന്‍റെ കയ്യിലുള്ള സത്യത്തിന്‍റെ പ്രകാശത്തിനു തെളിച്ചം കൂടിവരികയാണെന്നാണ് ഇതിലൂടെയെല്ലാം നാം മനസ്സിലാകേണ്ടത്.

പ്രവാചക നിന്ദ ഒരു പാശ്ചാത്യന്‍ ഉല്പന്നമാണെന്ന് ധരിച്ചവര്‍ക്ക് തെറ്റി. അതിന്‍റെ ഉറവിടം പ്രവാചകന്‍റെ കാലഘട്ടത്തില്‍ നിന്നായിരുന്നു. തിരുനബി (സ്വ)യുടെ പള്ളിയില്‍ മൂത്രിച്ച, തങ്ങളുടെ മുഖത്ത് നോക്കി നീ നീതി പുലര്‍ത്തണമെന്ന് പറഞ്ഞ, നീ മരണപ്പെട്ടാല്‍ നിന്‍റെ ഭാര്യ ആയിശയെ ഞാന്‍ വിവാഹം ചെയ്യുമെന്ന് പറഞ്ഞ ധിക്കാരിയായ ദുല്‍ഖുവൈസിറത്തുത്തൈമിയ്യയില്‍ നിന്നാണ് ഈ പുത്തനാശയക്കാരുടെ നേതാവായ ഇബ്നു അബ്ദുല്‍ വഹാബ് (ഹി: 1111) ജനിച്ചു വരുന്നത്. ആ ദുല്‍ഖുവൈസിറത്തുത്തൈമിയുടെ ചെയ്തികളില്‍ നിന്നപ്പുറമേ പിന്‍ഗാമികളില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ടതുള്ളൂ.

ആസന്നഭാവിയില്‍ മുസ്‌ലിം സമൂഹം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രവാചകന്‍ നബി (സ്വ)യെ നിന്ദിക്കുന്ന പുത്തനാശയക്കാരെ പ്രതിരോധിക്കലായിരിക്കും. ജൂത സയണിസ്റ്റുകളുടെ രീതി ശാസ്ത്രമാണ് അവര്‍ സ്വീകരിച്ചു വരുന്ന നിലപാടുകലഖിലവും. പുറത്ത് ഇസ്‌ലാം എന്ന ലേബലൊട്ടിച്ച്, നിര്‍വഹിക്കുന്നതെല്ലാം ഇസ്‌ലാമിന്‍റെ ജന്മ ശത്രുക്കളോട് കൂറുപുലര്‍ത്തിയും. ഇതാണ് നാം തിരിച്ചറിയേണ്ട വസ്തുത.

40 കോടിയുടെ ശഅരേ മുബാറക്‌ മസ്ജിദും അതിനോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ-പാര്‍പ്പിട സമുച്ചയങ്ങളും കോഴിക്കോട് നഗരത്തില്‍ ഉയര്‍ന്നു വരുന്നത് സമകാലിക ലോകത്തെ പിന്തിരിപ്പന്മാര്‍ക്കും തലതിരിഞ്ഞവര്‍ക്കും ഒരു പക്ഷെ പ്രവാചകന്‍ (സ്വ) കൊടുക്കുന്ന മറുപടിയായിരിക്കും. മുസ്‌ലിം നാമധാരികളായ പ്രവാചക നിന്ദകരും അല്ലാത്തവരും മനസിലാക്കട്ടെ...തിരുനബിയുടെ ഏതാനും കേശങ്ങള്‍ സൂക്ഷിക്കാന്‍ 40 കോടിയുടെ മസ്ജിദ്‌ നിര്‍മ്മിക്കുമ്പോള്‍ പ്രവാചകന് ഇത്രയും മഹത്വം കല്പിക്കുന്നവരും നമ്മോട് തോളുരുമ്മി നടക്കുന്നുണ്ടെന്ന്.

ഹജ്ജ്‌ വേളയില്‍ അവിടുത്തെ ശിരോരോമം നീക്കം ചെയ്ത ശേഷം സ്വഹാബികള്‍ക്ക് വിതരണം നടത്തിയ സംഭവം ബുഖാരി-മുസ്‌ലിമിലുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ പോര്‍ക്കളങ്ങളിലെ മിന്നുന്ന യോദ്ധാവായി അറിയപ്പെടുന്ന മഹാനാണ് ഖാലിദ്‌ (റ). നിരവധി യുദ്ധങ്ങളില്‍ പങ്കെടുത്തു. പലതിലും നായകത്വം വഹിച്ചു. സിംഹഭാഗവും വിജയത്തിനൊപ്പം നിന്നു. അങ്ങിനെയുള്ള മഹാന്‍ യര്‍മൂക്ക് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ എന്തോ പരതി നടക്കുന്നു. വിഷയം മറ്റൊന്നുമല്ല. തന്‍റെ തൊപ്പിയായിരുന്നു. എല്ലാവര്‍ക്കും ആകാംഷ! ഈ സമയത്ത് തൊപ്പി തിരയുകയോ? തൊപ്പി നോക്കിയവര്‍ പറഞ്ഞു. കണ്ടില്ല. മഹാന്‍ പറഞ്ഞു 'കണ്ടെത്തുക തന്നെ വേണം.' ഒടുവില്‍ അത് കിട്ടി. നബി (സ്വ) ഉംറ നിര്‍വഹിച്ചപ്പോള്‍ നീക്കം ചെയ്ത മുടികള്‍ക്ക് സ്വഹാബികള്‍ മത്സരിക്കുന്നത് കാണാമായിരുന്നു. കൂട്ടത്തില്‍ ഖാലിദ്‌ (റ) ന് അവിടുത്തെ മുന്‍ മുടിയില്‍ നിന്ന് അല്‍പം ലഭിച്ചിരുന്നു. ആ മുടികള്‍ തന്‍റെ തൊപ്പിയില്‍ ആദരവോടെ സൂക്ഷിക്കുകയും ആ തൊപ്പിയുമായി പങ്കെടുത്ത യുദ്ധങ്ങളെല്ലാം വിജയിക്കുകയും ചെയ്തിരുന്നു. തന്‍റെ വിജയ രഹസ്യം ഇതാണെന്ന് ഖാലിദ്‌ (റ) വിവരിക്കുന്നുണ്ട്. ത്വബ് റാ നി ഈ സംഭവം ഉദ്ധരിക്കുന്നത് കാണാം.

തിരുകേശമാണ് തന്‍റെ വിജയ രഹസ്യമെന്ന് സാക്ഷ്യപ്പെടുത്തിയ ഖാലിദ്‌ (റ) നെ നമുക്ക്‌ നിഷേധിക്കാനാകുമോ? ആ മുടി സംരക്ഷിക്കാന്‍ ഖാലിദ്‌ (റ) തന്‍റെ കിരീടം ഉപയോഗിച്ചെങ്കില്‍ ഈ സമൂഹത്തിന്‍റെ വിജയ രഹസ്യത്തിനു പിന്നില്‍ ഇനി തിരുകേശവും കൂടിയാകട്ടെ. അത് സംരക്ഷിക്കാന്‍ ഈ രാജ്യത്തിന്‍റെ കിരീട സമാനമായ ശഅരേ മുബാറക്‌ മസ്ജിദ്‌ 40 കോടിയുടേത് മതിയോ? പുണ്യപ്പ്രവാച്ചകന്‍റെ വിശുദ്ധ കേശം സംരക്ഷിപ്പെടാന്‍ പോകുന്ന ശഅര്‍ മുബാറക്‌ മസ്ജിദ്‌ പ്രവാചക സ്നേഹികളായ ഈ സമൂഹത്തിന്‍റെ നെഞ്ചിലാണ് സ്ഥിതിചെയ്യാന്‍ പോകുന്നതെന്നതിന്‍റെ കയ്യൊപ്പാണ് മസ്ജിദിന് വേണ്ടി സമൂഹം നല്‍കുന്ന 1000 രൂപ.

ഇനി തിരു കേശം മുക്കിയ പുണ്യജലം കുടിക്കുന്നതിലാണ് ചിലര്‍ക്ക് അമാന്തം! കണ്ണ് രോഗമോ മറ്റോ ഉണ്ടായാല്‍ നബി (സ്വ) യുടെ മുടിയിട്ട വെള്ളം കുടിക്കുകയും രോഗശമനം ലഭിച്ചിരുന്നെന്നും നബി (സ്വ)യുടെ പ്രധാന സേവകനായിരുന്ന അനസ്‌ (റ) ന്‍റെ ഉമ്മ ഉമ്മുസുലൈം (റ) പറയുന്നതായി ഇമാം ബുഖാരി തന്‍റെ സ്വഹീഹുല്‍ ബുഖാരിയില്‍ ഉദ്ധരിക്കുന്നു. ഇത് സൂക്ഷിക്കുന്നത് ഒരു വെള്ളിപ്പാത്രത്തിലായിരുന്നുവെന്നും പ്രസ്തുത ഹദീസില്‍ കാണാം. ഈ സംഭവം നമുക്ക്‌ മുന്നിലുള്ളപ്പോള്‍ വെള്ളം കുടിക്കുന്നതിന്‍റെ പ്രാമാണികത നിരത്താന്‍ എഴുത്തുകാരെയോ മറ്റോ കൂലിക്ക് വിളിക്കേണ്ട ഗതികേട്‌ നമുക്കില്ല. വിമര്‍ശകര്‍ നാവടക്കുക. ഇല്ലെങ്കിലും വിരോധമില്ല. വിമര്‍ശനം പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ സഹായിച്ചിട്ടുണ്ടെന്ന സന്തോഷവും നിങ്ങള്‍ മനസ്സിലാക്കുക. ശഅര്‍ മുബാറക്‌ മസ്ജിദിനെതിരെയുള്ള അനാവശ്യ വിമര്‍ശനങ്ങള്‍ ഈയൊരു സത്യത്തിലേക്കാണ് മിഴിതുറക്കുന്നത്.

ഹനഫീ മദ്ഹബിലെ ഉന്നത പണ്ഡിതനായിരുന്നു ബഹു: മുല്ലാ അലിയ്യുല്‍ ഖാരി (റ). മിശ്കാത്ത് പോലോത്ത ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനമെഴുതുകയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ആ മഹാന്‍. പ്രവാചക സ്നേഹത്തിലൊന്നും ഒട്ടും പിറകിലായിരുന്നില്ല. അല്ലാഹു മഹാന്‍റെ പദവി ഉയര്‍ത്തട്ടെ! പക്ഷെ നബി (സ്വ) തങ്ങളുടെ മാതാപിതാക്കള്‍ മുസ്‌ലിംകളായിരുന്നില്ലായെന്ന് വാദിച്ചുകൊണ്ട് ഒരു പുസ്തകം രചിച്ചു. കാലം കടന്നു. അദ്ദേഹം മരണപ്പെട്ടു. കുളിപ്പിക്കുന്ന നേരത്ത് വായില്‍ നാവ് കാണുന്നില്ല. എല്ലാവരും പരിഭ്രമിച്ചു. പിന്നീട് അദ്ദേഹം സ്വപ്നത്തില്‍ ചിലരെ അറിയിച്ചു. പ്രവാചകന്‍റെ മാതാപിതാക്കളെ വിമര്‍ശിച്ചതിന്‍റെ പേരിലാണ് അങ്ങിനെ സംഭവിച്ചത്.(അല്‍ ഫതാവല്‍ അസ്ഹരിയ്യ: പേ: 20)

പുത്തനാശയക്കാരായ പ്രവാചക നിന്ദകര്‍ക്ക് ഈ സംഭവം വലിയ പാഠമാണ്. അവിടുത്തെ മാതാപിതാക്കളെ തോട്ടുകളിച്ചതിന്‍റെ ഭവിഷ്യത്ത് ഇതാണെങ്കില്‍ പ്രവാചകനെ നിന്ദിക്കുന്ന രൂപത്തില്‍ പേന ചലിപ്പിച്ചവരും ബ്ലോഗുകളെ ആയുധമാക്കിയവരും നാവിനെ കയറൂരി വിട്ടവരും പത്രത്തില്‍ അക്ഷരങ്ങള്‍ നിരത്തിയവരും അല്പം ചിന്തിക്കുന്നത് നല്ലതാ... കാന്തപുരത്തോടുള്ള വിരോധം എല്ലാവരും ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇവിടെയാണ്‌ സത്യപ്പ്രകാശം ലെങ്കുന്നത് ആരുടെ പക്ഷത്താണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകാനാവുക. പാശ്ചാത്യന്‍ തുടങ്ങി വെച്ച നവ നിന്ദയുടെ ദല്ലാള്‍ പണിയാണിപ്പോള്‍ ശത്രുക്കളും ഇസ്‌ലാമിലെ ഇത്തിക്കണ്ണികളും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. നാം ചെയ്തുകൂട്ടിയ കര്‍മ്മങ്ങളെല്ലാം പൊളിഞ്ഞു പോകാന്‍ നിമിത്തമാണ് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)യോടുള്ള അപമര്യാദ. ഇസ്‌ലാമില്‍ നിന്ന് പുറത്തുപോകുന്ന രൂപത്തിലേക്ക് ഈ കൂട്ടരുടെ നിന്ദ തരംതാണുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. ഖുര്‍ആനിലെ(49.2) വാക്യം പ്രവാചകന്‍ നബി (സ്വ)യെ അനാധരിക്കുന്നതിന്‍റെ ഗൌരവം ബോധ്യപ്പെടുത്തുന്നു.