ഹിജ്റ വര്‍ഷാരംഭം

Posted by SiM Media on 10:21 AM with No comments
പ്രവാചകന് ശേഷം ഖലീഫ ഉമര്‍ (റ) ന്‍റെ ഭരണ കാലത്തായിരുന്നു മുസ്ലിംകള്‍ക്കായി കലണ്ടര്‍ സംവിധാനം രൂപം കൊണ്ടത്‌. ശത്രു സമൂഹത്തിന്‍റെ ക്രൂരത സഹിക്കവയ്യാതായപ്പോള്‍ നബിതിരുമേനി (സ) പിറന്ന നാടായ മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ഇതിനാണ് ഹിജ്റ എന്നുപറയുന്നത്. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഹിജ്റ വര്‍ഷ കലണ്ടര്‍ തുടങ്ങിയത്. ഇതുപ്രകാരം ഇസ്‌ലാമിക കലണ്ടറിലെ ആദ്യദിനം AD 622 ജൂലൈ 16 വെള്ളിയാഴ്ച മുഹറം 1 ആയിരിന്നു.

മുഹറം, സ്വഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, ജമാദുല്‍ ഊല, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റമളാന്‍, ശവ്വാല്‍, ദുല്‍ ഖഅദ, ദുല്‍ഹിജ്ജ എന്നിവയാണ് ഹിജ്റ കലണ്ടറിലെ 12 മാസങ്ങള്. "നിശ്ചയം, ആകാശഭൂമികളുടെ സൃഷ്ട്ടിദിനത്തില്‍ അല്ലാഹുവിന്‍റെ കിതാബിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിരോധിക്കപ്പെട്ടവയാണ്".(വിശുദ്ധ ഖുര്‍ആന്‍/ തൌബ: 36) ആ നാലു മാസങ്ങള്‍ദുല്‍ ഖഅദ, ദുല്‍ഹിജ്ജ, മുഹറം, റജബ് എന്നിവയാണെന്ന് തഫ്സീറുല്‍ ജലാലൈനി വിശദീകരിക്കുന്നു. യുദ്ധമുണ്ടായിരുന്ന കാലത്ത് യുദ്ധം വിലക്കപ്പെട്ടു. ഇക്കാലത്തെ യുദ്ധം സ്വന്തം ശരീരത്തോടുള്ളതായതിനാല്‍ തിന്‍മകള്‍ കൈവെടിഞ്ഞ് നന്മകളെ പുല്‍കാന്‍ താല്പര്യം കാട്ടേണ്ട മാസങ്ങള്‍കൂടിയാണിവ.

മുഹറം ഒന്നാണ് മുസ്‌ലിമിന്റെ പുതുവത്സരദിനം. ഈ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ കൈമാറല്‍ സുന്നത്താണെന്ന് ശര്‍വാനിയില്‍(3/56) കാണാം. تقبل الله منا ومنكم, كل عام وأنتم بخير, ഈ രൂപത്തിലാണ് നാം ആശംസകള്‍ കൈമാറേണ്ടത്. ഈ മാസത്തില്‍ പുണ്യമായ മറ്റൊരു കര്‍മമാണ് വ്രതാനുഷ്ഠാനം. മുഹറം പത്തിന്റെ നോമ്പിന് ആശൂറാഅ എന്നും ഒമ്പതിന്റെ നോമ്പിന് താസുആഅ എന്നും പറയുന്നു. മദീനയില്‍ പ്രവാചകന്‍ ചെന്നപ്പോള്‍ അവിടെ ജൂതന്‍മാര്‍ മുഹറം പത്തിന് നോമ്പനുഷ്ട്ടിക്കുന്നത് കണ്ടു. അതെപറ്റി പ്രവാചകന്‍ ചോദിച്ചപ്പോള്‍ അവര്‍ മൂസാ നബി (അ) നെ ബന്ധപ്പെടുത്തി സംസാരിക്കുന്നത്കണ്ടു. അന്നേരം നബി തങ്ങള്‍ പറഞ്ഞു മൂസാ നബിയോട് നിങ്ങളെക്കാള്‍ ഏറ്റം ബന്ധപ്പെട്ടത് ഞങ്ങളാണെന്ന് പറഞ്ഞ് മുഹറം പത്തിനും ജൂതരോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ഒമ്പതിനും പതിനൊന്നിനും നോമ്പ് നോല്‍ക്കാന്‍ കല്പിച്ചു. ബുഖാരി 1865 ല്‍ ഈ സംഭവം കാണാം. عن عَائِشَةَ رَضِي اللَّه عَنْهَا قَالَتْ: كَانَ يَوْمُ عَاشُورَاءَ تَصُومُهُ قُرَيْشٌ فِي الْجَاهِلِيَّةِ وَكَانَ رَسُولُ اللَّهِ صَلَّى اللَّه عَلَيْهِ وَسَلَّمَ يَصُومُهُ، فَلَمَّا قَدِمَ الْمَدِينَةَ صَامَهُ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تَرَكَ يَوْمَ عَاشُورَاءَ فَمَنْ شَاءَ صَامَهُ وَمَنْ شَاءَ تَرَكَهُ (بخاري
Categories: